Nefertiti Cruise Vessel - കപ്പൽ യാത്ര



നെഫെർറ്റിതി എന്ന കപ്പലിലെ യാത്രയെ കുറിച്ചുള്ള വിവരണം


കൊച്ചിയിലെ കായൽ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് കപ്പലിൻ്റെ മുകൾ തട്ടിലിരുന്നു ഫോർട്ട്കൊച്ചിയും ഷിപ്പിയാർഡും കണ്ട് , കൊച്ചിയുടെ കായൽ തീരങ്ങളുടേയും കടൽ തീരങ്ങളുടേയും ഭംഗി ആവോളം നുകർന്ന് അറബിക്കടലിലെത്തി തീരത്തുനിന്നും 37 കിലോമീറ്ററോളം ഉൾകടലിലേയ്ക്ക്  യാത്ര ചെയ്ത് അറബിക്കടലിൻ്റെ വശ്യ സൗന്ദര്യം കണ്ടു മയങ്ങി ആഴകടലിൽ നിന്നുകൊണ്ടൊരു സൂര്യസ്തമയം കാണാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ ?

കുട്ടിക്കാലത്ത് കടൽ തീരത്തുനിന്ന് തിരകൾ എണ്ണുമ്പോൾ എന്നെങ്കിലും ഒരു കപ്പലിൽ ആഴകടലിലേയ്ക്ക് യാത്ര ചെയ്തു പോകണം എന്ന് നിങ്ങൾ ആഗഹിച്ചിട്ടില്ലേ !

Nefertiti Cruise Vessel നിങ്ങളുടെ ആഗ്രഹം സാധിച്ചുതരും !. 

ഫുഡ് ഉൾപ്പെടെ ഒരാൾക്ക് 1,999 /- രൂപയാണ് കമ്പനി ഈടാക്കുന്നത്. പത്തു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 499/- രൂപയ്ക്ക്  യാത്ര ചെയ്യാം. വലിയ ഷിപ്പിൻ്റെ ഗണത്തിൽ നെഫെർതിതിയെ പെടുത്താൻ പറ്റില്ല , എങ്കിലും സൗകര്യങ്ങൾ ആവശ്യത്തിനുണ്ട്. മീറ്റിംഗുകൾ നടത്താൻ പറ്റിയ ഹാൾ, ഫുഡ് കോർട്ട് , കുട്ടികൾക്ക് കളിക്കാനുള്ള ഏരിയ , കുട്ടികൾക്കു ഗെയിം കളിക്കാനുള്ള 3 D തീയേറ്റർ , കോറിഡോർ , വരാന്ത , ടോപ് ഡക്ക് , ക്യാപ്റ്റൻ ക്യാബിൻ  എന്നിവയുണ്ട്. ആൾക്കഹോളിക്‌ & നോൺ ആൾക്കഹോളിക്‌ കൗണ്ടർ ഷിപ്പിലുണ്ട് , പക്ഷെ  1,999 /- രൂപയുടെ പാക്കേജിൽ ഡ്രിങ്ക്സ് ഉൾപ്പെട്ടിട്ടില്ല, ആവശ്യമുള്ളവർക്കു പൈസ കൗണ്ടറിൽ അടച്ചു ഉപയോഗിക്കാം.

ഒരേ സമയം 200 പേർക്ക് യാത്ര ചെയ്യാം . ക്യാപ്റ്റൻ ഉൾപ്പെടെ 15 crew മെംബേർസ് ഉണ്ട് . എന്തെങ്കിലും എമർജൻസി ഉണ്ടായാൽ ഷിപ്പിൽ ഒരു ബോട്ടും 250 പേർക്കുള്ള ലൈഫ് ജാക്കറ്റും റെഡിയാണ്. നേവിയും coast guard ഉം അടുത്ത് കിടക്കുന്നതുകൊണ്ട് സുരക്ഷയെ കുറിച്ച് പേടിക്കേണ്ട കാര്യം ഒട്ടുംതന്നെയില്ല.


എറണാകുളം നഗരത്തേയും ബോൾഗാട്ടി ദ്വീപിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം. എറണാകുളത്തേയും ബോൾഗാട്ടിയേയും വല്ലാർപാടത്തേയും ബന്ധിപ്പിക്കുന്ന ഗോശ്രീ പാലങ്ങൾ ദ്വീപ് നിവാസികളുടെ ജീവിത നിലവാരം ഉയർത്തുന്നതിന് കാരണമായിട്ടുണ്ട്  

ബോൾഗാട്ടി ജെട്ടിയിൽ യാത്രക്കാരെ കാത്തുകിടക്കുന്ന NEFERTITI എന്ന കപ്പൽ.  ഈ കപ്പലിൽ കയറാനാണ് ഞാനും ഫാമിലിയും ബോൾഗാട്ടിയിൽ എത്തിയത്. 

മട്ടാം ചേരി വാർഫിലേയ്ക്ക് സർവീസ് നടത്തുന്ന വലിയ കണ്ടൈനറുകൾ വഹിക്കാൻ ശേഷിയുള്ള ജങ്കാർ 
നെഫെർറ്റിതി (Neferneferuaten Nefertiti) BC പതിനാലാം നൂറ്റാണ്ടിൽ ഈജിപ്റ്റ് ഭരിച്ചിരുന്ന ഒരു രാജ്ഞ്ജിയുടെ പേരാണ് .  ഈജിപ്റ്റ് ഭരണാധികാരിയായിരുന്ന അഖ് നാതൻ്റെ പത്നി ആയിരുന്നു നെഫെർറ്റിതി. രാജ്ഞിയുടെ പേരാണ് ഷിപ്പിന് ഇട്ടിരിക്കുന്നത് .


NEFERTITI is a MS class 4 special trade passenger ship owned and operated by Kerala Shipping and Inland Navigation Corporation Limited. (KSINC).





ലോവർ ഡെക്കിൽ നിന്നുള്ള ദൃശ്യം. 200 പേർക്ക് ഇരിക്കാവുന്ന ഹാൾ ലോവർ ഡെക്കിൽ ഒരുക്കിയിട്ടുണ്ട് 

മിഡിൽ ഡക്കിൽ നിന്നുള്ള കൊച്ചി നഗരത്തിൻ്റെ ദൃശ്യം, മുകളിലെ ഡെക്കിൽ ഇപ്പോൾ അടിച്ചുപൊളി പാട്ടും ഡാൻസും നടക്കുകയാണ് . 



അകത്തേയും പുറത്തേയും കാഴ്ചകൾ , ലോവർ ഡെക്കിൽ നിന്നുള്ള ദൃശ്യം .


ഉൾക്കടലിൽ നിന്നുള്ള എറണാകുളം നഗരത്തിൻ്റെ ഒരു വിദൂര ദൃശ്യം. വർഷങ്ങൾക്കു മുൻപ് ഞാൻ നടത്തിയ ഒരു ബോട്ട്  യാത്രയിൽ പച്ചപ്പിൻ്റെ ചെറിയ പൊട്ടുകൾ എനിക്ക് കാണാൻ കഴിഞ്ഞെങ്കിൽ ഇപ്പോൾ ആ പച്ചപ്പിൻ്റെ സ്ഥാനം കോൺക്രീറ്റ് വനങ്ങൾ കൈയടക്കിയിരിക്കുന്നു. വെള്ള ചായം പൂശിയ വലിയ ഫ്ലാറ്റ് സമുച്ചയങ്ങളാണ്‌ ദൂരെ കാണുന്നത്.


ഉൾക്കടലിൽ മൽസ്യ ബന്ധനം നടത്തുന്ന ഫിഷിങ് ബോട്ട്. കപ്പലിലെ മുകൾ നിലയിൽ നിന്നുകൊണ്ട് ചെറു ബോട്ടുകൾ മൽസ്യ ബന്ധനം നടത്തുന്ന കാഴ്ച മനോഹരമാണ് 

ഉൾകടലിൽ നിന്നുള്ള ഒരു ആസ്തമയ ദൃശ്യം . പോർട്ടിൽ നിന്നുള്ള അനുമതി കാത്തുകിടക്കുന്ന കപ്പലും ചിത്രത്തിൽ കാണാം 


Alcohol & Non Alcohol counter ആണ് ചിത്രത്തിൽ   ആ ൾക്കഹോൾ കൗണ്ടർ ഈ ഡക്കിൽ അനുവദിച്ചിട്ടുണ്ട്. പക്ഷെ 1,999/ - രൂപയുടെ പാക്കേജിൽ ഫുഡ് മാത്രമേയുള്ളൂ , കുടിക്കണമെങ്കിൽ വേറെ pay ചെയ്യണം. 


ഫുഡ് കോർട്ട് , നല്ല മെലഡി സംഗീതം കേട്ടുകൊണ്ട് നമുക്ക് ഭക്ഷണം കഴിക്കാം  

മുകൾ നിലയിൽ കാഴ്ചകൾ ആസ്വദിക്കുന്നസഞ്ചാരികൾക്കിടയിൽ  

മിഡിൽ ഡക്കിൽ വിശ്രമിക്കാനുള്ള ഏരിയ. അപ്പർ ഡക്കിൽ അടിച്ചുപൊളി പാട്ടും ഡാൻസും ആണെങ്കിൽ ഈ ഏരിയയിൽ  മെലഡി സംഗീതമാണ്. ഗിറ്റാറിൻ്റെ അകമ്പടിയിൽ ഒരു കലാകാരൻ നല്ല ഗാനങ്ങൾ ആലപിക്കുന്നുണ്ട്

താഴത്തെ നിലയിലെ സംഗീത വിരുന്ന് 

ഷിപ്പിൻ്റെ അപ്പർ ഡക്കിൽ നിന്നുള്ള കൊച്ചി നഗരത്തിൻ്റെ രാത്രി ദൃശ്യം . മടക്ക യാത്രയിൽ എടുത്തത്. 




കൊച്ചിയുടെ തീരങ്ങളുടേയും കടലിൻ്റെയും സൗന്ദര്യം ഈ ഷിപ്പിലെ യാത്രയിൽ നിങ്ങൾക്ക് ആസ്വദിക്കാം. കർശനമായ സെക്യൂരിറ്റി ചെക്കിങ് കഴിഞ്ഞു മാത്രമേ യാത്രക്കാരെ ഷിപ്പിലേയ്ക്ക് പ്രവേശിപ്പിക്കൂ. തിരിച്ചറിയൽ രേഖകൾ കരുതുക. 

ഉൾക്കടലിൽ നിന്നെടുത്ത വീഡിയോ നോക്കുക 








                                                                                        
                                   


No comments:

Post a Comment